Sunday, June 26, 2011

Fwd: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക്‌ കൊള്ള...



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/6/25
Subject: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക്‌ കൊള്ള...
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക്‌ കൊള്ള നടത്തിയ വൃദ്ധന്‍ Text Size:     തണുപ്പുകാലത്തെ കഷ്‌ടതകളില്‍നിന്നു രക്ഷപെടാന്‍ ജയിലില്‍ പോകാനായി ആഗ്രഹിക്കുന്ന തെരുവു തെണ്ടിയുടെ കഥ പറയുന്ന അമേരിക്കന്‍ സാഹിത്യകാരനായ ഒ. ഹെന്റിയുടെ ചെറുകഥ വിശ്വപ്രസിദ്ധമാണ്‌. ഈ കഥയെ വെല്ലുന്ന യഥാര്‍ഥ സംഭവം നടന്നിരിക്കുകയാണ്‌ ഹെന്റിയുടെ നാടായ അമേരിക്കയില്‍. മെഡിക്കല്‍ ഇന്‍ഷ്വുറന്‍സില്ലാത്ത ഒരു വൃദ്ധന്‍ ജയിലില്‍ ലഭിക്കുന്ന ചികിത്സയ്‌ക്കായി ബാങ്ക്‌ കൊള്ളയടിച്ചിരിക്കുന്നു. മോഷണക്കുറ്റത്തിനു പിടിയിലായി ജയിലിലെത്തുകയും അവിടെ ലഭിക്കുന്ന ചികിത്സയിലൂടെ രോഗത്തില്‍നിന്നു മോചനം നേടുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം.   റിച്ചാര്‍ഡ്‌ ജെയിംസ്‌ വെറോണ്‍ എന്ന അമ്പത്തൊമ്പതുകാരനാണ്‌ ബാങ്ക്‌ മോഷ്‌ടിക്കാന്‍ എത്തിയത്‌. ആര്‍ബിസി ബാങ്കിന്റെ ശാഖയില്‍ എത്തിയ റിച്ചാര്‍ഡ്‌ കാഷ്‌ കൗണ്ടറില്‍ ഇരിക്കുന്നയാളിന്‌ ഒരു കടലാസ്‌ കൊടുത്തു. തന്റെ കൈയില്‍ തോക്കുണ്ടെന്നും. ഒരു ഡോളര്‍ തന്നില്ലെങ്കില്‍ വെടിവയ്‌ക്കുമെന്നുമായിരുന്നു ആ ചെറു പേപ്പറില്‍ എഴുതിയിരുന്നത്‌. ഇതോടെ ഭയന്നുപോയ ബാങ്കു ജോലിക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ്‌ എത്തുമ്പോള്‍ ബാങ്കിലെ സന്ദര്‍ശന മുറിയില്‍ സ്‌റ്റേഷനിലേക്കു പോകാനായി റിച്ചാര്‍ഡ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. ബാങ്ക്‌ മോഷണ ശ്രമമെന്ന കുറ്റത്തിന്‌ കോടതി റിച്ചാര്‍ഡിനെ മൂന്നു വര്‍ഷത്തേക്കു ശിഷിച്ചിരിക്കുകയാണ്‌. നിരവധി രോഗങ്ങളുള്ള റിച്ചാര്‍ഡിന്‌ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്തതിനാല്‍ അമേരിക്കന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ജയില്‍ പുള്ളികള്‍ക്ക്‌ സൗജന്യ ആരോഗ്യ പരിരക്ഷയുണ്ടെന്ന അറിവാണ്‌ തടവറയിലെത്താന്‍ റിച്ചാര്‍ഡിനെ പ്രേരിപ്പിച്ചത്‌. ജയിലിലാണെങ്കിലും രോഗങ്ങളാല്‍ കഷ്‌ടപ്പെടേണ്ടല്ലോ എന്നാണ്‌ റിച്ചാര്‍ഡിന്റെ ആശ്വാസം.
Saneesh Thomascheruvil 9:42pm Jun 25
ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക്‌ കൊള്ള നടത്തിയ വൃദ്ധന്‍
Text Size:

തണുപ്പുകാലത്തെ കഷ്‌ടതകളില്‍നിന്നു രക്ഷപെടാന്‍ ജയിലില്‍ പോകാനായി ആഗ്രഹിക്കുന്ന തെരുവു തെണ്ടിയുടെ കഥ പറയുന്ന അമേരിക്കന്‍ സാഹിത്യകാരനായ ഒ. ഹെന്റിയുടെ ചെറുകഥ വിശ്വപ്രസിദ്ധമാണ്‌. ഈ കഥയെ വെല്ലുന്ന യഥാര്‍ഥ സംഭവം നടന്നിരിക്കുകയാണ്‌ ഹെന്റിയുടെ നാടായ അമേരിക്കയില്‍. മെഡിക്കല്‍ ഇന്‍ഷ്വുറന്‍സില്ലാത്ത ഒരു വൃദ്ധന്‍ ജയിലില്‍ ലഭിക്കുന്ന ചികിത്സയ്‌ക്കായി ബാങ്ക്‌ കൊള്ളയടിച്ചിരിക്കുന്നു. മോഷണക്കുറ്റത്തിനു പിടിയിലായി ജയിലിലെത്തുകയും അവിടെ ലഭിക്കുന്ന ചികിത്സയിലൂടെ രോഗത്തില്‍നിന്നു മോചനം നേടുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം.

റിച്ചാര്‍ഡ്‌ ജെയിംസ്‌ വെറോണ്‍ എന്ന അമ്പത്തൊമ്പതുകാരനാണ്‌ ബാങ്ക്‌ മോഷ്‌ടിക്കാന്‍ എത്തിയത്‌. ആര്‍ബിസി ബാങ്കിന്റെ ശാഖയില്‍ എത്തിയ റിച്ചാര്‍ഡ്‌ കാഷ്‌ കൗണ്ടറില്‍ ഇരിക്കുന്നയാളിന്‌ ഒരു കടലാസ്‌ കൊടുത്തു. തന്റെ കൈയില്‍ തോക്കുണ്ടെന്നും. ഒരു ഡോളര്‍ തന്നില്ലെങ്കില്‍ വെടിവയ്‌ക്കുമെന്നുമായിരുന്നു ആ ചെറു പേപ്പറില്‍ എഴുതിയിരുന്നത്‌. ഇതോടെ ഭയന്നുപോയ ബാങ്കു ജോലിക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ്‌ എത്തുമ്പോള്‍ ബാങ്കിലെ സന്ദര്‍ശന മുറിയില്‍ സ്‌റ്റേഷനിലേക്കു പോകാനായി റിച്ചാര്‍ഡ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. ബാങ്ക്‌ മോഷണ ശ്രമമെന്ന കുറ്റത്തിന്‌ കോടതി റിച്ചാര്‍ഡിനെ മൂന്നു വര്‍ഷത്തേക്കു ശിഷിച്ചിരിക്കുകയാണ്‌. നിരവധി രോഗങ്ങളുള്ള റിച്ചാര്‍ഡിന്‌ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്തതിനാല്‍ അമേരിക്കന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ജയില്‍ പുള്ളികള്‍ക്ക്‌ സൗജന്യ ആരോഗ്യ പരിരക്ഷയുണ്ടെന്ന അറിവാണ്‌ തടവറയിലെത്താന്‍ റിച്ചാര്‍ഡിനെ പ്രേരിപ്പിച്ചത്‌. ജയിലിലാണെങ്കിലും രോഗങ്ങളാല്‍ കഷ്‌ടപ്പെടേണ്ടല്ലോ എന്നാണ്‌ റിച്ചാര്‍ഡിന്റെ ആശ്വാസം.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment